Thursday, April 22, 2010

ഒടുവില്‍ പറയേണ്ടത്‌


നിന്റെ സ്‌നേഹം
ഒറ്റപ്പെട്ട ഒരു
തിരിച്ചറിവായിരുന്നു


ഒരോണത്തിന്റെ
ഊഞ്ഞാല്‍പ്പഴുതിലൂടെ
ഞാനതിനെ തൊട്ടു നോക്കി.


ഒന്നു തൊട്ടതേയുള്ളൂ..
അടര്‍ന്നെന്റെ കൈകളില്‍.
സൂക്ഷിയ്‌ക്കണോ
കളയണോ
സത്യമായും ഞാനമ്പരന്നു.


മുതിര്‍ന്നപ്പോഴാണറിഞ്ഞത്‌
തിരയെടുത്തവയെല്ലാം
തീരത്തടിയാറില്ലെന്ന്‌


ഒരു മഴപ്പാതിരായ്‌ക്ക്‌
ഞാനതിന്റെ കഴുത്തു ഞെരിച്ചു.


അന്നു തൊട്ടാണ്‌
രാത്രിമുല്ലകള്‍
പൂക്കാതെയായത്‌.........
യാത്രക്കാരേ


വഴികൊടുക്കണേ
നിലവിളിയ്‌ക്കുന്ന
മരണവണ്ടിയ്‌ക്ക്‌


മെഡിയ്‌ക്കലോക്‌സിജന്‍
സിലിണ്ടര്‍ ലോറിയ്‌ക്ക്‌


ഒരുഡിവൈടറില്‍ തലകുടഞ്ഞിട്ട
കറുത്ത ബൈക്കിന്‌

മറിവു തുന്നുവാന്‍
മെടഞ്ഞ നൂലിന്‌

ഇനിയനസ്‌തേഷ്യാ
മുറി തുറക്കണേ


നമുക്കു തങ്ങളില്‍
തനിച്ചുകാണുവാന്‍

Wednesday, April 21, 2010

സമകാലികം

അലാറം കേട്ടുണര്‍ന്നെന്നും
പഴമ്പാലിന്റെ ചായയില്‍
പുറം ലോകം തുറക്കുന്നു
തലേദിവസാക്ഷരങ്ങള്‍


പടിയ്‌ക്കല്‍ത്തന്നെ നില്‍ക്കുന്നു
രക്ഷിക്കാനായൊരീശ്വരന്‍
അവനെക്കാണാതെ പോയവര്‍
നരകാതപത്തിലാണ്ടവര്‍


അവന്റേതാണുലോകത്തിന്‍
രക്ഷാരഹസ്യ പുസ്‌തകം
അവനായിട്ടിരമ്പുന്നു
മരണം പാഴ്‌നിലങ്ങളില്‍


വാരിയെല്ലിന്റെ കൂട്ടിലെ
പുകയിറമ്പത്തുതൂങ്ങുന്നു
ആസിഡൊഴിച്ചുറച്ചാരോ
ഷീറ്റടിച്ചിട്ട വാക്കുകള്‍


ഒരുമ്പെട്ടുപോയ പെണ്ണുങ്ങള്‍
അടുപ്പിന്‍ചോടു തീണ്ടുമോ
കുഴിച്ചിട്ട കോണ്ടങ്ങള്‍
മക്കളായിപ്പിറക്കുമോ.
കല്‍ക്കട്ട

സുവിശേഷയാത്രയില്
‍ഇളം സന്യാസിനികള്‍ക്കായി
സ്വര്‍ഗ്ഗകവാടം തുറക്കയാല്
‍വിരലുകളും നാവും വെന്തുപോയ
ഗന്ധര്‍വ്വന്റെ വണ്ടി
പാന്‍പരാഗിന്റെ മണത്തോടെ
ആങ്ങളമാരെ കൊണ്ടുവരും.


മൊബൈല്‍ ടവറിന്റെ ഉച്ചിയില്‍
ഇന്നലത്തെ മഴയില്‍ കുരുത്തഫ്‌ലാറ്റിന്റെ
അവസാന നിലയിലെ കയറേണിയില്‍
കട്ടക്കളത്തിലെരിയുന്ന തെങ്ങിന്‍ചൂളയില്‍
താബൂക്കിനെ സ്വപ്‌നം കാണുന്ന
എം സാന്റ്‌ കൂനയില്‍
അവര് ‍ഗീതാഞ്‌ജലിയെഴുതും
വിയര്‍പ്പായും വിശപ്പായും.


പെയിന്റെുണങ്ങും മുമ്പേ
ശീതീകരിച്ച മുറികളില്
‍പഡാഗില്‍ പണിഞ്ഞ
കിടക്കകള് ‍വിരിച്ച്‌
അവര്‍ തിരികെപ്പോകുന്നതിന്‌ മുന്നേ
പെ(ണ്ണു)ങ്ങളും വണ്ടിയിറങ്ങിയിട്ടുണ്ടാകും,

വെളിച്ചെണ്ണക്കൊഴുപ്പിനെ
ഈന്തപ്പഴപ്പതുപ്പിനെ
കിതപ്പായും നെടുവീര്‍പ്പായും
മാറ്റിയെഴുതാന്‍.

അസുരന്മാരേ
അമര്‍ത്യന്മാരേ
കല്‍ക്കട്ടയെ
ഒരു മുഴുത്ത തെറിയായി
നിങ്ങളെന്തിനു വിവര്‍ത്തനം ചെയ്‌തു.