Wednesday, April 21, 2010

സമകാലികം

അലാറം കേട്ടുണര്‍ന്നെന്നും
പഴമ്പാലിന്റെ ചായയില്‍
പുറം ലോകം തുറക്കുന്നു
തലേദിവസാക്ഷരങ്ങള്‍


പടിയ്‌ക്കല്‍ത്തന്നെ നില്‍ക്കുന്നു
രക്ഷിക്കാനായൊരീശ്വരന്‍
അവനെക്കാണാതെ പോയവര്‍
നരകാതപത്തിലാണ്ടവര്‍


അവന്റേതാണുലോകത്തിന്‍
രക്ഷാരഹസ്യ പുസ്‌തകം
അവനായിട്ടിരമ്പുന്നു
മരണം പാഴ്‌നിലങ്ങളില്‍


വാരിയെല്ലിന്റെ കൂട്ടിലെ
പുകയിറമ്പത്തുതൂങ്ങുന്നു
ആസിഡൊഴിച്ചുറച്ചാരോ
ഷീറ്റടിച്ചിട്ട വാക്കുകള്‍


ഒരുമ്പെട്ടുപോയ പെണ്ണുങ്ങള്‍
അടുപ്പിന്‍ചോടു തീണ്ടുമോ
കുഴിച്ചിട്ട കോണ്ടങ്ങള്‍
മക്കളായിപ്പിറക്കുമോ.

No comments:

Post a Comment