Wednesday, April 21, 2010

കല്‍ക്കട്ട

സുവിശേഷയാത്രയില്
‍ഇളം സന്യാസിനികള്‍ക്കായി
സ്വര്‍ഗ്ഗകവാടം തുറക്കയാല്
‍വിരലുകളും നാവും വെന്തുപോയ
ഗന്ധര്‍വ്വന്റെ വണ്ടി
പാന്‍പരാഗിന്റെ മണത്തോടെ
ആങ്ങളമാരെ കൊണ്ടുവരും.


മൊബൈല്‍ ടവറിന്റെ ഉച്ചിയില്‍
ഇന്നലത്തെ മഴയില്‍ കുരുത്തഫ്‌ലാറ്റിന്റെ
അവസാന നിലയിലെ കയറേണിയില്‍
കട്ടക്കളത്തിലെരിയുന്ന തെങ്ങിന്‍ചൂളയില്‍
താബൂക്കിനെ സ്വപ്‌നം കാണുന്ന
എം സാന്റ്‌ കൂനയില്‍
അവര് ‍ഗീതാഞ്‌ജലിയെഴുതും
വിയര്‍പ്പായും വിശപ്പായും.


പെയിന്റെുണങ്ങും മുമ്പേ
ശീതീകരിച്ച മുറികളില്
‍പഡാഗില്‍ പണിഞ്ഞ
കിടക്കകള് ‍വിരിച്ച്‌
അവര്‍ തിരികെപ്പോകുന്നതിന്‌ മുന്നേ
പെ(ണ്ണു)ങ്ങളും വണ്ടിയിറങ്ങിയിട്ടുണ്ടാകും,

വെളിച്ചെണ്ണക്കൊഴുപ്പിനെ
ഈന്തപ്പഴപ്പതുപ്പിനെ
കിതപ്പായും നെടുവീര്‍പ്പായും
മാറ്റിയെഴുതാന്‍.

അസുരന്മാരേ
അമര്‍ത്യന്മാരേ
കല്‍ക്കട്ടയെ
ഒരു മുഴുത്ത തെറിയായി
നിങ്ങളെന്തിനു വിവര്‍ത്തനം ചെയ്‌തു.

1 comment:

  1. please dont use words like 'tender sanyasini' what do u mean,my friend ?

    ReplyDelete